വിട
അറിയാന്‍ വൈകി ഞാന്‍
വാക്കൊരെണ്ണം നി
¨Ê
നാവില്‍ വിളഞ്ഞിട്ട്‌
നാളേറെയായെന്ന് ..

'വിട' യെന്ന രണ്ടക്ഷരം
എണ്ണിപ്പെറുക്കുവാന്‍
കാതങ്ങളെത്രയോ
സഞ്ചരിച്ചെത്തി നാം


നക്ഷത്ര വര്‍ഷങ്ങള്‍
ടന്നു പോയീടിലും
ഉണ്ടാവതല്ല മനുജന്ന്

മനസ്സിണ്റ്റെ മാറ്റം...
പ്രണയം.
പരുഷമായ വാക്കുകളാല്‍
പ്രകടിപ്പിക്കുവാന്‍ ഭയന്ന്‌
ഉളിലൊതുക്കിയ
വികാരമായിരുന്നു പ്രണയം!!

തുറന്ന്‌ പറയുവാന്‍
കൊതിച്ചപ്പോഴൊക്കെ
അന്യമായിരുന്നെനിക്ക്‌
അക്ഷരമാലയെന്നും..
മുറിവുകള്‍
ആഴക്കയത്തിലെ
നീര്‍പ്പക്ഷികളെപ്പോല്‍
നി
¨Ê മൌനത്തില്‍
പതിയിരിപ്പുണ്ട്‌

നെടുവീര്‍പ്പുകളായി,
മറ്റ്‌ ചിലപ്പോള്‍
കുത്തുവാക്കുകളായി
ചാട്ടുളി പോലെ പൊടുന്നനെ
പുറത്തു വന്നേക്കാവുന്ന
ചില മുറിവുകള്‍

നി
¨Ê മൌനം
ആവര്‍ത്തനമാകുമ്പോള്‍
എനിക്ക്‌ പറയാനുള്ളത്‌
അവസാനമില്ലാത്ത
നിലവിളി മാത്രമാകുന്നു..
നിറമിഴി
മഴ നിലയ്ക്കുന്നു മൂകമായ്‌
കഥയറിയാതെ നിറയുന്നു
ഇരുമിഴികളാര്‍ദ്രമായ്‌..

മണ്‍തരി മുതലൊരു
സമുദ്രവുമാകാശവും
മിഴി നിറച്ചു കണ്ടയെന്‍
കാഴ്ച്ച മറക്കുന്നൊരു കണ്ണീര്‍പ്പാട!

നടന്നു കരഞ്ഞിട്ടും
കരഞ്ഞു പറഞ്ഞിട്ടും
മതി വരുന്നില്ല മിഴികള്‍ക്ക്‌..

കൃഷ്ണമണിയെ കാവല്‍ നിര്‍ത്തി
കണ്ണീരാല്‍ കണ്ണ്‌ കഴുകി-
എന്നിട്ടും ബാക്കിയൊരു ചെറു കരട്‌ !!!
ഒരു രാജ്യഭൃഷ്ടണ്റ്റെ നാള്‍വഴികള്‍



അക്ഷരം മാഗസിന്‍ റിയാദിലെ ഇന്ത്യന്‍ ഫ്രണ്ട്സ്‌ അസ്സോസ്സിയേഷന്‍ (റിഫ) യുടെ പ്രസിദ്ധീകരണം

വലുതായി കാണുവാന്‍ ദയവായി ഇമേജില്‍ ക്ളിക്ക്‌ ചെയ്യുക
പറയാന്‍ മറന്നത്‌
F¨Ê ജീവനേ
നീയൊരു പുസ്തകമായിരുന്നെങ്കില്‍
അവസാന ശ്വാസം വരെയെന്‍
മാറോട്‌ ചേര്‍ത്തു
ഞാനോമനിച്ചേനെ...

നീയൊരു മെഴുകുതിരിയെങ്കില്‍
സ്വയമുരുകിയെനിക്കു
വെളിച്ചം പകരാന്‍
കൊതിക്കുന്ന നിന്നെ
ഒരിക്കലുമണയാതെ
കൈക്കുമ്പിളില്‍ കാത്തു വച്ചേനെ..
ചുവപ്പ്‌...
ഹാ വിപ്ളവമേ,
എല്ലാം ചുവക്കുമാ സുദിനത്തിനായ്‌
നിന്‍ കരം പിടിച്ചെത്ര ഞാനലഞ്ഞു.

കാണുന്നയോരോ പൂവും പതാകയും
പുല്‍ക്കൊടിത്തുമ്പുമാകാശവും
നിന്‍ പ്രഭവ കിരണങ്ങളേറ്റു
ചുവക്കുന്നതു കാണുവാനെന്‍
നിറം മങ്ങിയ കാഴ്ച്ചയില്‍ നിന്നൊരു
നിറം മാത്രം വേര്‍തിരിച്ചു ഞാന്‍.

ഫാസിസത്തിന്‍ കരാളഹസ്തങ്ങളില്‍
ഞെരിഞ്ഞമര്‍ന്നൊരിറ്റു
പ്രാണനു പിടയും വേളയില്‍,
പിന്നെയും പിന്നെയും ചോര ഛര്‍ദിച്ച്‌
തൊണ്ട പൊള്ളിയ നാള്‍കളില്‍
ചുവക്കുന്ന ചക്രവാള സൂര്യനെന്‍
സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.

അസ്തമിച്ച നിന്‍ നല്ല ദിനങ്ങളുടെ
ഓര്‍മകളെന്നെ ഹതാശനാക്കവേ,
മിഴികള്‍ നിറച്ചൊഴുകിയ
ഹൃദയനീരില്‍ മാത്രമിന്നു
ഞാന്‍ ചുവപ്പു കാണുന്നു.

ഇനിയില്ലൊരു ചെമ്പുലരി
ഇനിയില്ലൊരുയിര്‍ത്തുപാട്ട്‌
ഇനിയില്ല നീയും ഞാനും,
ഇനിയില്ലയെന്‍ സ്വപ്നങ്ങളും
മറവി
ഓരോ ദിനവും ഞാന്‍
ഓരോരുത്തരെ മറക്കാന്‍ ശ്രമിച്ചു
മറന്നു മറന്നു അവസാനം
ഞാന്‍ എന്നെ തന്നെ മറന്നു പോയി
പിന്നെയെങ്ങനെ നിന്നെയോര്‍ക്കുവാന്‍???
ഒരാഹ്വാനം
സ്വപ്നങ്ങളുടെ വിത്ത്‌ വിതച്ച്‌
വരണ്ട വയലേലകളില്‍ നിന്ന്‌
കണ്ണീരിന്‍ വിളവ്‌ കൊയ്യുന്ന
മൂന്നാം രാജ്യത്തിണ്റ്റെ വിശപ്പുകാരനോട്‌,

യന്ത്രപ്പക്ഷികള്‍ ഒരുങ്ങിയിരിപ്പുണ്ട്‌
ഒരാജ്ഞയുടെ മുനയിലൂടെ പറന്നുയര്‍ന്ന്‌
നിന്‍ വിശപ്പ്‌
എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍.

വിശപ്പിണ്റ്റെ കാവല്‍ക്കാരനായ
നിന്‍ ഒട്ടിയ വയറ്‌ കാണാതെ
തൊലിനിറം നോക്കിയാക്രമിക്കും
ജൈവായുധങ്ങളുടെ ആധുനികത..

പരമാധികാരം പണം കൊടുത്ത്‌
വാങ്ങുന്ന നിന്‍ യജമാനന്‍മാര്‍
പടിഞ്ഞാറിണ്റ്റെ മാനം നോക്കി
നിന്‍ ദൈന്യത പോലുമൊറ്റ്‌ കൊടുക്കുന്നു..

ഇനി സമയമായി
കണ്ണ്‌ മഞ്ഞളിപ്പിക്കുന്ന
പകല്‍ക്കാഴ്ചകളിലേക്ക്‌ തുറക്കുന്ന
നിന്‍ ജാലകങ്ങള്‍ക്ക്‌ തഴുതിട്ട്‌
ഉള്‍ക്കണ്ണ്‌ തുറന്ന്‌ സത്യമറിയുവാന്‍,
ഉണര്‍ന്നെഴുന്നേല്‍ക്കുവാന്‍....
അശാന്തം, മുയല്‍പ്പന്നികള്‍- വി.കെ. പ്രമോദിണ്റ്റെ കവിതാ സമാഹാരങ്ങളിലേക്ക്‌ ഒരു എത്തിനോട്ടം
വി.കെ പ്രമോദ്‌, ഒരു ജൂണ്‍ മഴ അപഹരിച്ച കവി ഹൃദയം..അദ്ദേഹത്തിണ്റ്റെ ആദ്യ കവിതാ സമാഹാരമാണ്‌ അശാന്തം. മുയല്‍ പന്നികള്‍ എന്നത്‌ മരണശേഷം അപ്രകാശിത രചനകള്‍ കണ്ടെടുത്ത്‌ പ്രമോദിണ്റ്റെ സുഹൃത്തുക്കള്‍ പ്രസിദ്ദീകരിച്ചത്‌. അവയുടെ വായനാനുഭവം പങ്കു വെക്കുന്നു..

ഭൌതികവും സൈദ്ധാന്തികവും ദാര്‍ശനികവുമായ തലങ്ങളില്‍ ഭാഷ അനുരണനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങുമ്പോഴാണ്‌ കവിത എന്താണെന്ന്‌ നാമറിയുന്നത്‌. പുതിയ കവിതയുടെ ഇടം വിശാലവും ബഹുസ്വരവുമാണ്‌. പുതു കവിതയുടെ സാമാന്യ ലക്ഷണങ്ങള്‍ ഒക്കെ പേറുമ്പോള്‍ തന്നെ വി.കെ.പ്രമോദിണ്റ്റെ കവിതകളിലെ ജീവിത ദര്‍ശനവും രാഷ്ട്രീയവും കാവ്യ ബിംബങ്ങളും ഒക്കെ പുതു കവിതയുടെ സാധാരണ വഴിയില്‍ നിന്നു മാറി നടക്കാന്‍ കവി കാണിച്ച വ്യഗ്രതയും സൂക്ഷ്മതയും നമുക്ക്‌ വെളിവാക്കി തരുന്നു..

വി.കെ. പ്രമോദിണ്റ്റെ രണ്ട്‌ കവിതാ സമാഹാരങ്ങളിലെ ഏതാനും കവിതകളാണ്‌ ഞാനിവിടെ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌. അശാന്തം എന്ന സമാഹാരത്തില്‍ പ്രമോദ്‌ തന്നെ പറഞ്ഞതു പോലെ പ്രത്യാശയുടെ വരണ്ട ഭൂമിയില്‍ നിന്നും സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ലോകത്തേക്ക്‌ ഒരു ജാലകം തുറന്നിടുക തന്നെയാണ്‌ ഈ കവിതകള്‍.

വര്‍ത്തമാനം ഒരു മൃഗമാണ്‌.
കാടിണ്റ്റെ ഹരിതകം കുത്തിയിളക്കി
എല്ലാ നദികളും കുടിച്ചൊടുക്കി
മേഘങ്ങള്‍ക്ക്‌ നേരെ മുക്രയിട്ട്‌
മൃഗം കൊമ്പ്‌ കുത്തുന്നു.

വര്‍ത്തമാനം എന്ന ആദ്യ കവിതയില്‍ തന്നെ അരാഷ്ട്രീയ വാദികളായ അനേകം പുതു കവികളുടെ വഴിയിലല്ല താനെന്ന്‌ കവി തെളിയിക്കുന്നു.. സമകാലിക സാമൂഹ്യ അവസ്ഥകള്‍ വരച്ചു കാണിക്കുന്നതിലൂടെ നമ്മുടെ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണം പോലെയുള്ള വിപത്തുകളുടെ ഭയാനകതയെ ഈ വരികള്‍ നമ്മെ ഓര്‍മിപ്പിക്കും. കവിത അവസാനിപ്പിക്കുന്നത്‌ ഈ വിപത്തുകള്‍ക്ക്‌ നേരെയുള്ള ഒരു മുന്നറിയിപ്പുമായാണ്‌. സൂക്ഷിക്കുക! ജീവിതത്തിണ്റ്റെ പ്രവാഹത്തിലെല്ലാം, അവണ്റ്റെ കൈമുദ്രകള്‍ വീണിരിക്കുന്നു. കവി സമൂഹപ്രതിബദ്ധത ഉള്ളവനായിരിക്കുക കൂടി വേണം എന്നത്‌ പ്രമോദിണ്റ്റെ പല കവിതകളിലും അനുഭവവേദ്യമാകുന്നുണ്ട്‌.

പുതുമഴകള്‍ പെയ്യണം എന്ന കവിത ഒരു തുടക്കക്കാരണ്റ്റെ ശരാശരി കവിതയായി വിലയിരുത്താമെങ്കിലും എല്ലാ നന്‍മകളും അസ്തമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത്‌ എല്ലാ തിന്‍മകള്‍ക്കും മേലെ നന്‍മയുടെ, നല്ല കവിതകളുടെ, സ്നേഹത്തിണ്റ്റെ ഒക്കെ പുതു നാമ്പുകള്‍ക്കായി തുടിക്കുന്ന ഒരു ഹൃദയം നമുക്കായി വരച്ചിടപ്പെട്ടിരിക്കുന്നു..
ഇവിടെയീ,
നഗരാര്‍ത്ത ജാലകം തുറന്നു വെക്കുമ്പോള്‍
കണ്ണില്‍ വേച്ചു പോകുന്നു
നഷ്ട നിദ്രകള്‍.

അശാന്തം എന്ന കവിത പേരു പോലെ തന്നെ. ഒരു നല്ല കവിക്കു വേണ്ടതായ കയ്യടക്കമുള്ള വരികള്‍. സൂക്ഷമമായി ഭാഷ പ്രയോഗിച്ചിരിക്കുന്നതിണ്റ്റെ മനോഹാരിത ഈ വരികളിലുണ്ട്‌. അതിലൂടെ സഞ്ചരിച്ചു കഴിയുമ്പോള്‍ അശാന്തിയുടെ ഒരു പര്‍വത്തിലേക്ക്‌ നമ്മുടെ മനസ്സും ചെന്നെത്തിപ്പോകുന്നു.. നഷ്ടമാകുന്ന നമ്മുടെ ഭൂസമ്പന്നതയെ, നഷ്ട പൈതൃകങ്ങളെ ഒക്കെ ഓര്‍ത്ത്‌ വിലപിക്കുന്ന മനസ്സ്‌ ഇവിടെയും കാണാം നമുക്ക്‌.

ഒരു തുലാവര്‍ഷ മഴ പോലെ നീ
എന്നെ നനയ്ക്കുക
ദാഹിക്കുമ്പോള്‍
ചുംബനങ്ങളുടെഒരു ചഷകം തരുക.

ഒരു ഉത്തരാധുനിക കവിത എന്ന കവിതയിലെ വരികളാണിത്‌. പ്രണയം, അത്‌ അന്യമൊന്നുമല്ല ഈ കവിക്ക്‌. പ്രമോദിണ്റ്റെ ചില കവിതകളില്‍ പ്രണയം അതിണ്റ്റെ എല്ലാ വന്യതയോടെയും അനുഭവവേദ്യമാകുന്നു നമുക്ക്‌. ആറിത്തണുക്കാത്ത കനലു പോലെ അതു ഓരോ കവിതയിലും തിളങ്ങുന്നു.. പ്രണയത്തെ വിദൂര പ്രകാശവും നിലാവും നിഴലും കടലിണ്റ്റെ പ്രക്ഷുബ്ധതയുമായി പല കവിതകളിലും അനുഭവവേദ്യമാകുന്നു.

സമാഹാരത്തിലെ മറ്റ്‌ ചില കവിതകളായ ഹൃദയഹാരിയായ ഒരു സായന്തനം, യൌവനം, പാബ്ളോ നെരൂദക്ക്‌, ക്ഷതചിത്രങ്ങളുടെ ജന്‍മം, ആതുരാലയത്തില്‍, പരിവര്‍ത്തനം തുടങ്ങിയവയൊക്കെ തന്നെ വ്യത്യസ്തങ്ങളായ വായനാനുഭവങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. ജീവിതത്തിണ്റ്റെ ചൂടും ചൂരും ഗൃഹാതുരതയും ഒക്കെ കൂടിക്കലര്‍ന്ന വരികള്‍.

ജൂണ്‍ 26, അവിചാരിതമായി പ്രമോദ്‌ തങ്ങളെ വിട്ടകന്നപ്പോള്‍ ആ നല്ല കൂട്ടുകാരണ്റ്റെ മറ്റ്‌ കവിതകള്‍ തേടിപ്പിടിച്ച്‌ നാടക പഠന കേന്ദ്രം പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചതാണ്‌ രണ്ടാമത്തെ കവിതാ സമാഹാരമായ മുയല്‍പ്പന്നികള്‍. അതിലെ കവിതകളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ഒരു തുടക്കക്കാരണ്റ്റെ രചനകള്‍ക്കുപരിയായി ശരിയായ രാഷ്ട്രീയ അവബോധമുള്ള, പുതിയ നാഗരികത മനുഷ്യാനുഭവത്തെ മുഴുവന്‍ അര്‍ത്ഥശൂന്യമായ ഇടങ്ങളിലേക്കു ഓടിക്കുകയാണെന്ന വസ്തുത തിരിച്ചറിയുന്ന ഒരു കവിയെ നമുക്കു പരിചയപ്പെടുത്തി തരുന്നു.

ആദ്യ കവിതയായ ജൂണ്‍ മഴ, തണ്റ്റെ പ്രേമത്തെ അതു വിളിച്ചുണര്‍ത്തുന്നു എന്നു പാടുന്നു കവി. ഇവിടെ പ്രണയത്തിണ്റ്റെ ഭാവം സ്നിഗ്ധമാണ്‌. മറ്റു ചില കവിതകളില്‍ കാണുന്ന വന്യത അതിനില്ല..

സമാഹാരത്തിലെ മികച്ച കവിതകളില്‍ ഒന്നായി എനിക്കനുഭവപ്പെട്ട ഇരകള്‍ എന്ന കവിത പ്രമോദിണ്റ്റെ രാഷ്ട്രീയ അവബോധത്തിനു ഉത്തമ ഉദാഹരണമാണ്‌. "
ഇത്രയേറെ കണ്ണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍
നമുക്ക്‌ പോരാടിയെ പറ്റൂ
നിത്യമായ സമാധാനം നിലനിര്‍ത്തിയെ പറ്റൂ
അന്ന്‌, മേഘങ്ങള്‍ ചോര പെയ്ത്‌ തെളിഞ്ഞ്‌
ഭൂമിയില്‍ ഒരു വസന്തം വരും
കാറ്റ്‌ വസന്തത്തിണ്റ്റെ സുഗന്ധം
എല്ലാ ദിക്കുകളിലുമെത്തിക്കും
അപ്പോള്‍ എല്ലാ ജീവജാലങ്ങളും
പരസ്പരം അഭിസംബോധന ചെയ്യും
സഖാവേ, സഹോദരാ'

നവലിബറല്‍ കാലത്തിണ്റ്റെ വിഷജലത്തില്‍ മുക്കിക്കൊല്ലുന്ന ഒരു പോസ്റ്റ്‌ മോഡേണ്‍ അവസ്ഥയുടെ ഉല്‍പ്പന്നമാണ്‌ മനുഷ്യലോകം ഇന്നനുഭവിക്കുന്നത്‌,. കോമാളിക്കളികളോ അസംബന്ധ നാടകങ്ങളോ ആയിത്തീരുന്ന ജീവിതത്തിണ്റ്റെ നിരാലംബതയെ രാഷ്ട്രീയമായി തിരിച്ചറിയുവാന്‍ ഈ കവിതയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രവാസിക്കൊരു കുറിപ്പ്‌ എന്ന കവിത, പ്രവാസാനുഭവങ്ങളെ നാട്ടില്‍ നിന്നു നോക്കിക്കാണുന്ന ഒരാളുടെ കാഴ്ചപ്പാടില്‍ നിന്നുള്ളതാണ്‌. പക്ഷെ അതു പലര്‍ക്കും നേരനുഭവമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.. ഒരുവന്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം പകര്‍ത്തി വെക്കാം ആ കുറിപ്പു പരിപൂര്‍ണവും അര്‍ത്ഥവത്തുമാക്കാം, പക്ഷേ കേട്ടറിവില്‍ നിന്നോ ഭാവനയില്‍ നിന്നോ മറ്റൊരു ലോകത്തെ ആവിഷ്കരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറിയ പതര്‍ച്ച ഈ കവിതയില്‍ പ്രകടമാകുന്നുണ്ട്‌. എന്നാല്‍ തന്നെയും പ്രവാസി എന്നും അനുഭവിക്കുന്ന ഗൃഹാതുരതയും നാട്ടിലെത്തുമ്പോള്‍ പ്രകടിപ്പിക്കുന്ന ജാഡകളും ഒക്കെ ഈ കവിതയില്‍ അനുഭവവേദ്യമാകുന്നു.

പ്രമോദിണ്റ്റെ കവിതകളില്‍ എനിക്കു ഏറെ ഇഷ്ടപ്പെട്ടത്‌ നഷ്ടപ്പെട്ട മുങ്ങള്‍ എന്ന കവിതയാണ്‌.
താരാട്ടിണ്റ്റെ ഈണം കൊതിച്ചവള്‍
ജീവിതത്തിണ്റ്റെ താളം വില്‍ക്കുന്നു
ക്രൂരതയുടെ ഇരട്ട മൌനത്തില്‍
ഭ്രൂണങ്ങളില്‍ ബലിയാടായ
കുട്ടികളുടെകൂട്ടക്കരച്ചില്‍.

ഒരു നല്ല കവി എന്തായിരിക്കണമെന്ന്‌ പ്രമോദ്‌ നമുക്കു മനസ്സിലാക്കി തരുന്നു. ഇതേ കവിതയില്‍ തന്നെ അവസാനം എഴുതുന്നു.

മടുപ്പിക്കുന്ന എണ്റ്റെയീ
ഏകാന്തതകളില്‍ നിന്നും
ലീപോ*
ഞാന്‍ നിന്നിലേക്ക്‌ മടങ്ങി വരികയാണ്‌.
സൌന്ദര്യത്തിണ്റ്റെ നിറം കുടിച്ച്‌
കവിതയുടെ നിറ നിലാവില്‍
വീണ്ടും വീണ്ടും മുങ്ങി മരിക്കാന്‍.

**ഈ വരികളും ജൂണ്‍ മഴ എന്ന കവിതയിലെ വരികളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ മരണത്തിനു മുന്‍പേ തന്നെ തണ്റ്റെ രചനകളിലൂടെ സൂചകങ്ങള്‍ നല്‍കിയ കസാന്ദ്സാകിസിണ്റ്റേതു പോലെ ഒരു ദീര്‍ഘദര്‍ശിത്വം പ്രമോദിനുണ്ടായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

സ്വതന്ത്രവും മൌലികവുമായ ഒരു കാഴ്ചപ്പാട്‌ പ്രമോദിണ്റ്റെ മിക്ക കവിതകളും വച്ചു പുലര്‍ത്തുന്നു.. വരണ്ട ഭാഷയില്‍ എഴുതിയാല്‍ ഒരു രചനയും ആവര്‍ത്തിച്ചു വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയില്ല എന്ന തിരിച്ചറിവുള്ള കവിയാണ്‌ പ്രമോദ്‌. പ്രമോദിണ്റ്റെ ആകസ്മിക വിയോഗത്തിലൂടെ നമുക്കു നഷ്ടമായത്‌ ഒരു നല്ല കവിയെ ആണെന്നു നിസ്സംശയം പറയാനാവും.. രണ്ട്‌ സമാഹാരത്തിലെയും കവിതകള്‍ അതിനു അടിവരയിടുന്നു...

* ലീപോ, വഞ്ചി മറിഞ്ഞു മരണം വരിച്ച കവി..
**
വി.കെ. പ്രമോദിണ്റ്റെ ആകസ്മിക നിര്യാണവും ഒരു പുഴയില്‍ മുങ്ങി മരിച്ചായിരുന്നു..
എന്ത്‌ കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌
നാട്‌ കാണാനാവാതെ കഴിഞ്ഞ 5.5 വര്‍ഷക്കാലം കേരളത്തിണ്റ്റെ ദുരവസ്ഥക്ക്‌ ഞാന്‍ കുറ്റം പറഞ്ഞത്‌ രാഷ്ട്റീയക്കാരെ ആയിരുന്നില്ല. ഉദ്ദ്യോഗസ്ഥരെ ആയിരുന്നു. രാഷ്ട്രീയക്കാരെ പോലും വഴി തെറ്റിക്കാന്‍ അവര്‍ക്ക്‌ കഴിയുമെന്നായിരുന്നു എണ്റ്റെ കണക്കു കൂട്ടല്‍..കഴിവും ഇച്ഛാശക്തിയുമുള്ള ഉദ്ദ്യോഗസ്ഥന്‍ ഉണ്ടായാല്‍ നാടിണ്റ്റെ മുഖഛായ തന്നെ മാറ്റി എടുക്കാന്‍ കഴിയും.. വിദേശരാജ്യങ്ങളിലും ബാംഗ്ളൂരിലുമുള്ള അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഐ.റ്റി. സുഹൃത്തുക്കളോട്‌ അതിണ്റ്റെ പേരില്‍ ഞാന്‍ വഴക്കുണ്ടാക്കിയതിനു കണക്കില്ല..

നാട്ടില്‍ എത്തിയതിനു ശേഷം താല്‍ക്കാലികമായി ഒരു പഞ്ചായത്ത്‌ ഓഫീസില്‍ ജോലി ചെയ്തു വരുകയാണു ഞാന്‍. നമ്മുടെ നാടിനു അന്യമായിക്കൊണ്ടിരിക്കുന്ന ഒരു നല്ല മനസ്സിണ്റ്റെ ഉടമയെ അവിടെ എനിക്കു കാണാനായി, ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി.. ഇന്നത്തെക്കാലത്തും ഇത്രയും നല്ല മനുഷ്യരുണ്ടോ എന്ന്.. പിന്നെ ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന പഞ്ചായത്ത്‌ ഓഫീസിനു നല്ല പേരാണു, അതു കൊണ്ട്‌ തന്നെ അവിടെ ജോലിക്കു വരാന്‍ ഒരുമാതിരിപ്പെട്ടവര്‍ ഒക്കെ മടിക്കും. അങ്ങനെ ഉള്ള പഞ്ചായത്തിലേക്കാണ്‌ അദ്ദേഹം വന്നത്‌.. ഒരു ചലഞ്ച്‌ ആണു താന്‍ ഏറ്റെടുക്കുന്നത്‌ എന്നു അറിഞ്ഞു കൊണ്ട്‌ തന്നെ.

വളരെ ചുരുങ്ങിയ കാലയളവ്‌ കൊണ്ട്‌ തന്നെ പഞ്ചായത്ത്‌ കമ്മറ്റിയുടെയും സഹപ്രവര്‍ത്തകരുടെയും സര്‍വോപരി നാട്ടുകാരുടെയും സ്നേഹാദരവ്‌ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിനായി. താല്‍ക്കാലിക ജീവനക്കാരന്‍ ആണെങ്കില്‍ തന്നെയും കുടുംബത്തിലെ ഒരംഗത്തെ പോെലെ എന്നെ കാണുകയും ഉപദേശിക്കുകയും അറിയാത്തത്‌ പലതും പറഞ്ഞു തരികയും ഒക്കെ ചെയ്തു അദ്ദേഹം. പക്ഷേ കെ.മുരളീധരന്‍ ഐ.എ.എസ്‌ എന്ന പഞ്ചായത്ത്‌ ഡയറക്ടറുടെ ഇന്നത്തെ ഒരുത്തരവ്‌ ഞങ്ങളില്‍ പലര്‍ക്കും താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു. തനിക്കു മുന്‍പേ ഇരുന്ന പഞ്ചായത്ത്‌ സെക്റട്ടറി ചെയ്തു വച്ച കൊള്ളരുതായ്മക്കു ബലിയാടാകേണ്ടി വന്നിരിക്കുന്നു അദ്ദേഹത്തിനു.. 6 മാസം സസ്പെന്‍ഷന്‍.. അദ്ദേഹത്തിണ്റ്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ സംഭവം ആയിരിക്കാം ഇത്‌.അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ള, കൂടെ ജോലി ചെയ്തിട്ടുള്ള ആര്‍ക്കും ഒരു പക്ഷേ താങ്ങാനാവില്ല ഇത്‌... പക്ഷേ, വിശദമായ ഒരു അന്വേഷണം നടത്താതെ ഇങ്ങനെ ഒരു തീരുമാനം എടുത്ത പഞ്ചായത്ത്‌ ഡയറക്ടറുടെ നടപടി ഉത്തരവാദിത്വമില്ലായ്മക്കും കെടൂകാര്യസ്തതക്കും ഉത്തമ ഉദാഹരണമാണെന്നു പറയാതെ വയ്യ.

അദ്ദേഹത്തിനു ഈ കാലയളവ്‌ താണ്ടാന്‍ മനക്കരുത്തും ധൈര്യവും നല്‍കണമെന്ന പ്രാര്‍ത്ഥനക്കൊപ്പം ഒരു കാര്യം ഒരിക്കല്‍ കൂടെ അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐ.എ.എസ്‌ എന്ന മൂന്നക്ഷരവും ഏറാന്‍ മൂളികളായ ചിലര്‍ ചുറ്റിനും ഉണ്ടെങ്കിലും തണ്റ്റെ ഡിപ്പാര്‍ട്ടെമണ്റ്റ്‌ നന്നാകണമെന്നില്ല. അതിനു കൂടെ ജോലി ചെയ്യുന്നവരെ മനസ്സിലാക്കാനുള്ള മനസ്സും കാര്യങ്ങള്‍ അന്വേഷിച്ച്‌ മനസ്സിലാക്കി വിവേകപൂര്‍വം തീരുമാനം എടുക്കാനുള്ള കഴിവും വേണം..

രാഷ്ട്രീയക്കാരെക്കാള്‍ മോശമാണ്‌ ഉദ്ദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ എന്നു പറയേണ്ടി വരുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌..
നോട്ടം
ഒരു നോട്ടത്തില്‍ നിന്ന്‌
ഗ്രഹിക്കാമൊരുപാട്‌ !!

എങ്ങോ കൊളുത്തിയ
നോട്ടത്തില്‍ നിന്നാവാം
അനുരാഗത്തിന്‍ നാമ്പിലൊന്ന്‌ ....

ചിലപ്പോളൊരു നോട്ടമേറ്റ്‌
മനസ്സ്‌ കളഞ്ഞു പോയേക്കാം

നോട്ടത്തില്‍ നിന്നൊരു
മുറിവുണ്ടായേക്കാം,
മുറിവില്‍ നിന്നൊരു പുഴയും..

ദൈന്യമായ ചില നോട്ടങ്ങള്‍
ചില നേരങ്ങളില്‍
കണ്ടില്ലെന്നു നടിച്ചേക്കാം..

ഓര്‍ക്കാനിഷ്ടമില്ലാത്ത ചിലത്‌
അസ്വസ്തമായ സ്വപ്നങ്ങളില്‍
പതുങ്ങിയെത്താറുണ്ട്‌
കള്ളനെപ്പോലെ...

ഒരു വാക്കു പോലുമില്ലാതെ
യാത്രാമൊഴി ചൊല്ലുവാനും
ചിലപ്പോളൊരു നോട്ടം മതി..

F¨Ê വാചാലതയെ
നോട്ടം കൊണ്ടളന്ന്‌
ഒരു വാക്കും മിണ്ടാതെ കടന്നവളേ,
ഞാനിന്നറിയുന്നു
കാകദൃഷ്ടിയായിരുന്നു നിണ്റ്റേതെന്ന്‌....
ഒരു കവിത, ചിലപ്പോള്‍ പ്രണയമാവാം.
F¨Ê കണ്ണുകള്‍
c¢¨Ê തലമുറകള്‍ക്ക്‌
നക്ഷത്രങ്ങളുടെ
നിറ വെളിച്ചമാവും

F¨Ê വരികള്‍
നിന്‍ ജീര്‍ണ ഭൂതകാലത്തിന്‍
കറുത്ത പാപങ്ങള്‍ക്ക്‌
അഗ്നി ശുദ്ധിയേകും

F¨Ê പ്രണയം
ചാവുകിടക്കയില്‍
c¢¨Ê മോഹങ്ങള്‍ക്ക്‌
വര്‍ണച്ചിറകുകളേകും..

അപ്പോഴൊക്കെ
ഒരു നാളും പെയ്യാനിടയില്ലാത്ത
മഴക്കു വേണ്ടിയെന്ന പോലെ
c¢¨Ê വരവിനായി
ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കും
മഴയും ഞാനും, ഒരനുഭവം..
അഞ്ചര വര്‍ഷക്കാലം നീണ്ടു നിന്ന പ്രവാസജീവിതത്തിനിടയില്‍ അനുഭവിക്കാനാവാതെ പോയ സൌഭാഗ്യങ്ങളില്‍ ഒന്നായിരുന്നു മഴ എനിക്ക്‌, അതു കൊണ്ടാവാം മഴയെ ഞാന്‍ ഈയിടെ ഒരു പാട്‌ സ്നേഹിക്കുന്നത്‌... പ്രതിരോധിക്കാനുള്ളതല്ല മഴ, അതു ആസ്വദിക്കാനുള്ളതാണ്‌, ഓരോ തുള്ളിയും ശരീരവും മനസ്സും തണുപ്പിച്ച്‌ പെയ്തിറങ്ങാന്‍ കൊതിച്ച്‌.... കഴിഞ്ഞ ദിവസം അതു കൊണ്ട്‌ തന്നെ മഴക്കോട്ട്‌ ഒക്കെ ഒഴിവാക്കി 2000ല്‍ സ്വന്തമാക്കിയ F¨Ê ഹീറോഹോണ്ട സ്പ്ളെണ്ടറില്‍ ഓഫീസിലേക്ക്‌ മഴ നനഞ്ഞു ഒരു യാത്ര....

ഓഫീസില്‍ എത്തിയാല്‍ ധരിക്കാനായി ചോറു പൊതിയുടെ കൂടെ ഒരു ഷര്‍ട്ടും എടുത്തു വച്ചിരുന്നു. കരുമാടി ആയപ്പോള്‍ ദാ കിടക്കുന്നു.. പൊതിയും ഷര്‍ട്ടും എല്ലാം വെള്ളത്തില്‍.. മറ്റ്‌ പലപ്പോഴും സംഭവിക്കുന്നത്‌ പോലെ
F¨Ê അഹങ്കാരത്തിനു കിട്ടിയ ഒരടി കൂടെ..

എന്തായാലും ഒന്നു മനസ്സിലായി.. സഖാവ്‌.പിണറായിയുടെ മനസ്സു പോലെ തന്നെ നല്ല കട്ടിയുണ്ട്‌ ദേശാഭിമാനി പത്രത്തിനും എന്നു... റോഡില്‍ വെള്ളത്തില്‍ വീണിട്ടും പൊതിച്ചോറിനു ഒന്നും സംഭവിച്ചില്ല..