ഒരു ഹാസ്യകവിത, പ്രണയമുണ്ടാവാം ഇതിലും.
അവളുടെ പ്രണയമില്ലായ്മയില്‍ നിന്നാണ്‌
എന്നില്‍ പ്രണയമുണ്ടായത്‌.

ശവക്കുഴി വെട്ടുകാരന്‍
ശ്മശാനത്തില്‍ ശവമില്ലാത്ത
സ്ഥലം തിരയുന്നത്‌ പോല്‍
അവളോട്‌ ചോദിച്ചു,
'പ്രണയിച്ച്‌ മുന്‍ കാല പരിചയം ഉണ്ടോ'യെന്ന്‌
ചിരിച്ചു കൊണ്ടവള്‍ മൊഴിഞ്ഞത്‌
'ഇല്ല'യെന്ന്‌..

പ്രണയത്തിണ്റ്റെ
ബാലപാഠങ്ങളഭ്യസിക്കവേ
സ്വാനുഭവങ്ങളില്‍ നിന്നാവാം
പലരും പാപമെന്നോതി,
അതോ ദു:ഖമെന്നോ?
ദിനരാത്രങ്ങളിലവളുടെ
കിളിമൊഴികള്‍ മാത്രം നിറഞ്ഞു നിന്നു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു,
ഒരു സുപ്രഭാതത്തില്‍
അവള്‍ക്കൊരു കാമുകനുദിക്കുന്നു,
കിളിമൊഴികളെല്ലാമെനിക്ക്‌
കര്‍ണ്ണകഠോര ശബ്ദമാകുന്നു.

അണ്ടിയോടടുക്കുമ്പോഴേ
മാങ്ങയുടെ പുളിയറിവൂയെന്ന
ആപ്തവാക്യമെത്ര മനോഹരം.

യാത്രക്കൊരുങ്ങി നിന്നിട്ടു
മുടങ്ങിപ്പോയവണ്റ്റെ
ഒടുക്കത്തെ മടുപ്പ്‌ പോല്‍
നിരുത്സാഹിയായിരിക്കുന്നു ഞാന്‍....


പണ്ടെഴുതിയ ഒരു ഹാസ്യകവിത ആണിത്‌, ജയേഷ്‌ അടക്കമുള്ള ചില കൂട്ടുകാരുടെ പേരും ഉണ്ടായിരുന്നു ഇതില്‍. അതൊക്കെ ഒഴിവാക്കി ചില വരികള്‍ മാത്രം പോസ്റ്റ്‌ ചെയ്യുന്നു...
4 Responses
  1. യാത്രക്കൊരുങ്ങി നിന്നിട്ടു
    മുടങ്ങിപ്പോയവണ്റ്റെ
    ഒടുക്കത്തെ മടുപ്പ്‌ പോല്‍
    നിരുത്സാഹിയായിരിക്കുന്നു ഞാന്‍....


  2. Unknown Says:

    അണ്ടിയോടടുക്കുമ്പോഴേ
    മാങ്ങയുടെ പുളിയറിവൂയെന്ന
    ആപ്തവാക്യമെത്ര മനോഹരം.


  3. ശവക്കുഴി വെട്ടുകാരന്‍
    ശ്മശാനത്തില്‍ ശവമില്ലാത്ത
    സ്ഥലം തിരയുന്നത്‌ പോല്‍


    gud one...


  4. Meera Says:

    യാത്രക്കൊരുങ്ങി നിന്നിട്ടു
    മുടങ്ങിപ്പോയവണ്റ്റെ
    ഒടുക്കത്തെ മടുപ്പ്‌ പോല്‍
    നിരുത്സാഹിയായിരിക്കുന്നു ഞാന്‍....

    its a self review...haha ha